ന്യൂഡൽഹി : ഇന്ത്യയിൽ നാലുലക്ഷത്തിലധികം യാചകരുണ്ടെന്ന് കേന്ദ്രമന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് ലോക്സഭയിൽ പറഞ്ഞു. മൊത്തം 4,13,670 യാചകരുള്ളതിൽ 2,21,673 പേർ പുരുഷന്മാരും 1,91,997 പേർ സ്ത്രീകളുമാണ്.
ഏറ്റവും കൂടുതൽ യാചകരുള്ളത് ബംഗാളിലാണ് 81,000 പേർ . ഉത്തർപ്രദേശിൽ 65,835 പേരും , ആന്ധ്രയിൽ 30,218 പേരും ഉള്ളതായാണ് റിപ്പോർട്ട്. 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്.
കേന്ദ്രഭരണ പ്രദേശങ്ങളിലാണ് യാചകരുടെ എണ്ണം ഏറ്റവും കുറവ് . ലക്ഷദ്വീപിലാണ് ഏറ്റവും കുറവ് യാചകരുള്ളത് . രണ്ട് പേർ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലും ചണ്ഡീഗഡിലുമാണ് കൂടുതൽ പേർ ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.