ന്യൂഡൽഹി : അനധികൃത മണൽ ഖനനം ഇല്ലാതാക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ മണല്‍ ഖനന നിയന്ത്രണ ചട്ടക്കൂട് തയ്യാറാവുന്നു.
അനധികൃത മണല്‍ ഖനനം വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സജീവമായി ഇടപെടുന്നത്.
ദേശീയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് കോണ്‍ക്ലേവില്‍ ഖനന വകുപ്പുമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ചട്ടക്കൂട് തയ്യാറാവാന്‍ പോകുന്നതിനെപ്പറ്റി സൂചനകള്‍ നല്‍കിയത്.2015 ല്‍ നിലവില്‍ വന്ന ധാതു ലേല നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഭേദഗതി ചെയ്യും.
മൈനിംഗ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള കമ്മിറ്റി, മണല്‍ ഖനനത്തിന് രാജ്യത്ത് നിലവിലുളള വിവിധ സംസ്ഥാന നിയമസഭകള്‍ തയ്യാറാക്കിയ നിയമങ്ങള്‍ വിശദമായി പരിശോധിച്ചു.
വിവിധ സംസ്ഥാനങ്ങളിലൂടെ കമ്മിറ്റി യാത്ര നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ചട്ടക്കൂട് തയ്യറാക്കുന്നത്.
അനധികൃതമായ മണല്‍ കടത്തിലൂടെ സര്‍ക്കാരിലേക്ക് വരേണ്ട നികുതി വരുമാനത്തില്‍ വലിയ കുറവാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടാകുന്നത്.ഇതേ തുർന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കായി പുതിയ നിയമം ഉണ്ടാക്കാൻ തയ്യാറെടുക്കുന്നത്.