തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദേശ വനിതയുടേതാകാമെന്ന് സംശയം.
ഇതേ തുടർന്ന് അവരുടെ സഹോദരിയെ പോലീസ് കുളച്ചലിലേക്ക് കൊണ്ടുപോയി.
ലിത്വാനിയ സ്വദേശി ലീഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്.
പോത്തന്‍കോടുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ മാനസിക പിരിമുറുക്കത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ലീഗ.
സഹോദരി ഇല്‍സ യോഗ പഠനത്തിന് പോയ സമയത്താണ് ലീഗ പുറത്തേക്ക് പോയത്. ഇവരെ കോവളത്ത് കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.
കാണാതായതിനു ശേഷം ലീഗയെ കോവളത്തുവച്ചും ഓച്ചിറയില്‍ വെച്ചും കണ്ടുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പോലീസിന് ഇവരെ കണ്ടെത്താനായില്ല.
ഇവർക്കായുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലായെന്ന പരാതി സഹോദരി ഉന്നയിച്ചിരുന്നു