ചെന്നൈ: 14ബാങ്കുകളില്‍ നിന്നും 824കോടി രൂപ വായ്പയെടുത്തു മുങ്ങിയ കനിഷ്ക് ഗോള്‍ഡ് പ്രെവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്തു. ബംഗളൂരില്‍ നിന്നുള്ള ഭൂപേഷ്കുമാര് ജെയ്ന്‍, ഭാര്യ നീത ജെയ്ന്‍ എന്നീ ഡയറക്ടര്‍മാരെയാണ് ചോദ്യം ചെയ്തത്.
മൗറീഷ്യസിലായിരുന്നുവെന്ന് വിശ്വസിച്ചിരുന്ന ദമ്പതികള്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെത്തിയത്. എസ്ബിഐയുടെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.
എസ്ബിഐയുടെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കൂട്ടായ്മയാണ് കനിഷ്കക്കെതിരെ സിബിഐയ്ക്ക് പരാതി നല്‍കിയത്.
2007 മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കമ്പനി പണം കൈപറ്റിയിരിക്കുന്നത്. പലിശയടക്കം ഇതിപ്പോള്‍ 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് നിഗമനം.2017 മാർച്ചിലാണു കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടു ബാങ്കുകൾക്കും പിന്നീട് 14 ബാങ്കുകൾക്കും തിരിച്ചടവ് മുടക്കി.
തിരിച്ചടവ് മുടങ്ങിയതോടെ ജ്വല്ലറി ഉടമകളായ ഭൂപേഷ് കുമാര്‍ ജയിന്, ഭാര്യ നീത ജയിന് എന്നിവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാങ്കുകള്‍ക്ക് സാധിച്ചില്ല. തുടർന്നു നവംബറിൽ, കനിഷ്ക് കമ്പനി അക്കൗണ്ട് തട്ടിപ്പാണെന്ന് എസ്ബിഐ റിസർവ് ബാങ്കിനെ അറിയിച്ചു.
തുടര്‍ന്ന് ജാമ്യമായി നല്കിയ വസ്തുക്കളുടെ മതിപ്പ് തുക പരിശോധിച്ചപ്പോഴാണ് ഇവയ്ക്ക്, 159 കോടി രൂപയുടെ മതിപ്പേ ഉള്ളു എന്ന് മനസിലാക്കിയത്.
വ്യാജരേഖ ഉണ്ടാക്കിയാണോ വായ്പ സംഘടിപ്പിച്ചത് എന്നും സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കണ്‍സോഷ്യം സിബിഐക്ക് പരാതി നല്‍കിയത്.
എസ്ബിഐയെ കൂടാതെ, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക്, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ,എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക് എന്നിവയാണു തട്ടിപ്പിന് ഇരയായത്.