ന്യൂഡല്‍ഹി : സംസ്ഥാനത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരമുള്ള മാതൃകാ സ്റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളെയാണ് ലോകനിലവാരത്തിൽ മാറ്റാനൊരുങ്ങുന്നത്.കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
20 കോടി രൂപ വീതമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്നാണ് കണ്ണന്താനം വ്യക്തമാക്കിയിരിക്കുന്നത്.