കൊച്ചി: പാമ്പാടി നെഹ്റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്.
മൂന്നാഴ്ചയ്ക്കുള്ളിൽ സ്മാരകം പൊളിച്ചു നീക്കണമെന്നാണ് ഉത്തരവ്.
സ്മാരകം നീക്കാനുള്ള തൃശൂര്‍ ആര്‍ഡിഒയുടെ ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് സമരങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടായി.
സിപിഐയുടെ പാര്‍ട്ടി ഓഫീസിന് മുന്നിലാണ് സ്മാരകം. ഇത് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേരത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കിയിരുന്നു.
സ്മാരകം പൊളിക്കണമെന്ന് പാമ്പാടി നെഹ്റു കോളജ് മാനേജ്മെന്റും നേരത്തെ ആവശ്യമുയര്‍ത്തിയിരുന്നു.
നെഹ്റു കോളജ് മാനേജ്മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ സ്മരണയ്ക്കായി എസ്എഫ്ഐ ആണ് സ്മാരകം സ്ഥാപിച്ചത്.