അഗർത്തല ; കാൽനൂറ്റാണ്ടുകൾക്ക് ശേഷം ത്രിപുര നിയമസഭ മന്ദിരത്തിലെ ഓരോ കൽത്തൂണും അറിഞ്ഞു,കേട്ടു ഇന്ത്യയുടെ ദേശീയ ഗാനം.
വർഷങ്ങളോളം ചെങ്കോട്ടയായി നിന്ന ത്രിപുര ഇക്കുറി കാവിയണിഞ്ഞതോടെയാണ് ദേശീയ ഗാനത്തിന്റെ ഈരടികൾ നിയമസഭാ മന്ദിരത്തിനുള്ളിൽ മുഴങ്ങിയത്.
ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലാണ് ദേശീയഗാനം ആലപിക്കപ്പെട്ടത്.
രാവിലെ 11ന് സഭ ചേര്‍ന്നയുടന്‍ പ്രോടേം സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തി തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു, ഈ സമയത്താണ് ദേശീയഗാനം ആലപിച്ചത്.
മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎല്‍എമാരും പത്രപ്രവര്‍ത്തകരും അടക്കം എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.ആദ്യമായി ദേശീയ ഗാനം മുഴങ്ങിയതിന്റെ സന്തോഷവും,അഭിമാനവും ഏവരുടെയും മുഖത്ത് പ്രകടമായിരുന്നു.
എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുന്നത് പരിഗണിക്കുമെന്ന് നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാര്‍ പറഞ്ഞു.
എന്നാല്‍ ദേശീയ ഗാനം മുഴക്കിയതിനെതിരെ സിപിഎം പരാതിയുമായി എത്തിയിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് സിപിഎം എംപി ബാദല്‍ ചൗധരി ആരോപിച്ചു.