ലക്നൗ : ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യത്തിന് കനത്ത തിരിച്ചടി. ഒൻപത് രാജ്യസഭാസീറ്റിലും ബിജെപിക്ക് ജയം. സമാജ് വാദി പാർട്ടിക്ക് ഒരു സീറ്റു മാത്രം ലഭിച്ചപ്പോൾ ബിസ്പിക്ക് ഒരു സീറ്റു പോലും നേടാനായില്ല.
ഇതോടെ രാജ്യസഭയിലും ലോക്സഭയിലും ബിഎസ്പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയായി. പത്ത് രാജ്യസഭാ സീറ്റുകളാണ് യുപിയില്‍ ഒഴിവ് വന്നത്. എട്ട് സീറ്റുകള്‍ വിജയിക്കാന്‍ കഴിയുന്ന ബിജെപി ഒരു സ്വതന്ത്രന് ഉള്‍പ്പടെ ഒന്‍പത് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഒരു സീറ്റില്‍ ബിഎസ്പിയും ഒരു സീറ്റില്‍ എസ്പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഒരു അംഗത്തെ തെരഞ്ഞെടുക്കാന്‍ സമാജ്വാദി പാര്‍ട്ടിയ്ക്ക് കഴിയുമായിരുന്നു. കോണ്‍ഗ്രസിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. എന്നാല്‍ സ്വതന്ത്രര്‍ പിന്തുണ നല്‍കിയത് ബിജെപിക്കാണ്.
എംഎല്‍എമാര്‍ കൂറുമാറിയെന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബിഎസ്പിയുടെയും ബിജെപിയുടെയും ഓരോ വോട്ടുകള്‍ അസാധുവാക്കിരുന്നു. ജാര്‍ഘണ്ഡിലെ ബാലറ്റ് പേപ്പറില്‍ പരാതി ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി തള്ളി.
ഛത്തിസ്ഗഢില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ്പാണ്ഡെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി രാജ്യസഭയിലേക്കെത്തി. പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് ഒരു രാജ്യസഭാ സീറ്റ് പോലും ലഭിച്ചില്ല. അഞ്ച് സീറ്റുകള്‍ ഒഴിവുള്ളതില്‍ നാല് എണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും, ഒരെണ്ണത്തില്‍ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംങ്വിയും വിജയിച്ചു. കര്‍ണാടകയില്‍ ഒഴിവുള്ള നാല് സീറ്റുകളില്‍ ഒരെണ്ണത്തില്‍ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും മറ്റുള്ളവയില്‍ കോണ്‍ഗ്രസും വിജയിച്ചു.
ഏപ്രില്‍ മെയ് മാസങ്ങളില്‍ ഒഴിവുവരുന്ന 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കേരളത്തില്‍ നിന്നുമുള്ള വി മുരളീധരന് ഉള്‍പ്പടെ 33 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 25 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.