ബംഗളൂരു : വിമര്‍ശനങ്ങൾ ഉയർത്തും മുൻപ് രാഹുല്‍ ഗാന്ധി അമ്മയോട് കാര്യങ്ങൾ ചോദിച്ചറിയണമെന്ന് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി. ദി മിന്റ് എന്ന വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാഹുലിനെതിരെ ആഞ്ഞടിച്ചത്.
രാഹുലിന് കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ല. കോൺഗ്രസ്സ് ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചിട്ടുണ്ട്,
താൻ ബിജെപിയുമായി 2008 ല്‍ ചേരാന്‍ എന്താണ് കാരണമെന്ന് രാഹുല്‍ അമ്മയോട് ചോദിച്ചറിയണം എന്തായിരുന്നു നൽകിയിരുന്ന വാഗ്ദാനം, കേന്ദ്ര ഭരണത്തില്‍നിന്നു പുറത്തുപോകാനെന്താണ് കാരണം എന്നൊക്കെ.
തങ്ങൾ ബിജെപിയോടൊപ്പം നിന്ന് ആഞ്ഞ് ചുമച്ചാല്‍ കോണ്‍ഗ്രസ് കര്‍ണ്ണാടകത്തില്‍ ഇല്ലാതാകും. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ ജനതാദളിന് കോണ്‍ഗ്രസ് നന്ദി പറയണം.
വീണ്ടും വീണ്ടും ജനതാദളിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രസംഗിക്കുന്നതുവഴി ബിജെപി പറഞ്ഞതുപോലെ, പുറത്തേക്കുള്ള വഴി അവര്‍ സ്വയം ഒരുക്കുകയാണ്.
സിദ്ധരാമയ്യ ജനതാദള്‍ വിട്ടു പോയത് വലിയ വിഷയമല്ല.പാർട്ടിയിൽ ഉണ്ടായിരുന്നപ്പോഴും പണമുണ്ടാക്കി പ്രസംഗിക്കാന്‍ സ്റ്റേജ് കെട്ടിക്കൊടുക്കണമായിരുന്നു .
സിദ്ധരാമയ്യ പോയ ശേഷവും ജനതാദളിനെ ഞാന്‍ 2008 -ല്‍ 28 സീറ്റില്‍ വിജയിപ്പിച്ചു. 2013 -ല്‍ 40 സീറ്റെത്തിച്ചു. ഇത്തവണ 113-ല്‍ എത്തുമെന്ന് വിശ്വാസമുണ്ട്.
അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സിദ്ധരാമയ്യ ബിജെപിയോടൊപ്പം ചേരും. കര്ണ്ണാടകരാഷ്ട്രീയത്തിലെ ഏറ്റവും അവസരവാദിയാണ് സിദ്ധരാമയ്യയെന്നും, കുമാരസ്വാമി പറഞ്ഞു