ന്യൂഡൽഹി ; പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാർക്കായി ചികിത്സാ സൗകര്യമേർപ്പേടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
20 അംഗ ഡോക്ടർമാരുടെ സംഘത്തെ അയക്കാനാണ് പ്രാഥമിക തീരുമാനമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൂചിപ്പിച്ചു.
വിവിധ കേസുകളിൽപെട്ട് പാകിസ്ഥാൻ ജയിലുകളിൽ കഴിയുന്നവരിൽ സ്ത്രീകളും,പ്രായമേറെയായതിന്റെ അവശതകൾ നേരിടുന്നവരുമുണ്ട്.മാനസിക സമ്മർദം അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇവരെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.അതിനൊപ്പം ഇവർക്ക് വേണ്ടത്ര ആരോഗ്യപരിചരണവും നൽകാനാണ് മോദി സർക്കാരിന്റെ തീരുമാനം.
ഇതിനായി വിവിധ വിഭാഗങ്ങളിൽ പ്രഗത്ഭരായ ഡോക്ടർമാരെയാണ് അയക്കുക. 20 അംഗങ്ങൾ കൂടുതലാണെന്നും ഈ സംഘത്തിന്, വിസ നൽകാനാകില്ലെന്ന് പാകിസ്ഥാൻ തുടക്കത്തിൽ അറിയിച്ചിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.