ലാഹോര്‍ : ഭഗത് സിംഗിന്റെ വധശിക്ഷ നടപ്പാക്കിയിട്ട് 87 വർഷം പിന്നിട്ട ശേഷം അതു സംബന്ധിച്ച കൂടുതൽ രേഖകൾ പാകിസ്ഥാൻ സർക്കാർ പുറത്തു വിട്ടു.
തിങ്കളാഴ്ച പുറത്തുവിട്ട രേഖകളില്‍ കേസ്ഫയല്‍ മാത്രമാണുള്ളത്ചൊവ്വാഴ്ച കൂടുതല്‍ രേഖകള്‍ പുറത്തു വിടുമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് ആര്‍ക്കൈവ്സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
വധശിക്ഷാ വിധി, തൂക്കിലേറ്റിയെന്ന ജയില്‍ സൂപ്രണ്ടിന്റെ ഔദ്യോഗിക അറിയിപ്പ്, ജയിലില്‍ പേപ്പര്‍ വായിക്കാന്‍ കിട്ടണമെന്ന സിംഗിന്റെ ആവശ്യം, മകന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നുള്ള സിംഗിന്റെ അച്ഛന്റെ ആവശ്യം തുടങ്ങിയ ഒട്ടേറെ രേഖകളാണ് അടുത്ത ദിവസം പുറത്ത് വിടുക.
1931 മാര്‍ച്ച് 23 നാണ് ബ്രിട്ടീഷ് സാമ്രാജ്യ ഭരണകൂടം ഭഗത് സിങ്ങിനെ തൂക്കിലേറ്റിയത്. പാകിസ്ഥാനിൽ ഭഗത് സിംഗിന് ആരാധകരായി നിരവധി യുവാക്കളുണ്ട്.
ഭഗത് സിംഗ് മെമ്മോറിയൽ ഫൗണ്ടേഷൻ,ഭഗത് സിംഗ് ഫൗണ്ടേഷൻ പാകിസ്ഥാൻ തുടങ്ങിയ സംഘടനകൾ ഭഗത് സിംഗിനെ പാകിസ്ഥാന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയർത്തിയിട്ടുണ്ട്.
ഭഗത് സിംഗിന്റെ സ്മരണാർത്ഥം അദ്ദേഹം തൂക്കിലേറ്റപ്പെട്ട ദിവസമായ മാർച്ച് 23 ന് ഷാദ്മാൻ ചൗക്കിൽ പ്രത്യേക പ്രാർത്ഥനകളും ഇവർ നടത്തിയിരുന്നു.