ന്യൂഡൽഹി : കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ കൊണ്ടുവന്ന പാപ്പർ നിയമം ഫലവത്താകുന്നു. ഈ വർഷം നാലു ലക്ഷം കോടിരൂപ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് കോർപ്പറേറ്റ് അഫയേഴ്സ് സെക്രട്ടറി ഇൻജെതി ശ്രീനിവാസ് വ്യക്തമാക്കി.
2015 ൽ കേന്ദ്രസർക്കാർ കൊണ്ടു വന്ന പാപ്പർ നിയമമാണ് കിട്ടാക്കടം തിരിച്ചു പിടിക്കാൻ സഹായകമായത് .ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് എന്ന പേരിൽ നിയമം 2016 ആഗസ്റ്റിൽ പ്രാബല്യത്തിൽ വന്നു.
നേരത്തെ ബാങ്കിൽ നിന്ന് കമ്പനി ആവശ്യത്തിനു കടമെടുത്തതിനു ശേഷം കമ്പനി പൊളിഞ്ഞെന്ന് കാട്ടി പാപ്പർ ഹർജി ഫയൽ ചെയ്ത് രക്ഷപ്പെടാമായിരുന്നു . ഈ പഴുത് ഉപയോഗിച്ച് മന:പൂർവ്വം കടം തിരിച്ചടക്കാതെ പാപ്പർ ഹർജി സമർപ്പിക്കുന്നവർ ബാങ്കുകളെ കുഴപ്പത്തിലാക്കിയിരുന്നു.
പാപ്പരായ കമ്പനിയും സമ്പന്നരായ ഉടമകളും എന്ന ഈ അവസ്ഥയെ മറികടക്കാനാണ് കേന്ദ്രസർക്കാർ ശക്തമായ നിയമം ആവിഷ്കരിച്ചത്.ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടം മൂലം സാമ്പത്തികമായി പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് കിട്ടാക്കടം പിരിച്ചെടുക്കാനുള്ള നടപടികള്‍ ഊർജ്ജിതമായത്.