ശ്രീനഗർ ; കശ്മീരിൽ പിതാവിനെ വെടിവച്ചിട്ട ശേഷം ലഷ്കർ -ഇ-ത്വയ്ബ ഭീകര സംഘം മകനെ തട്ടിക്കൊണ്ടു പോയി.ബന്ദിപ്പൂര ജില്ലയിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.ഹജ്ജിൻ മേഖലയിലെ അബ്ദുൾ ഗാഫർ ബട്ടിന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അബ്ദുൾ ഗാഫർ ബട്ടിനെയും, മകൻ മൻസൂർ അഹമ്മദ് ബട്ടിനെയും തടവിലാക്കുകയായിരുന്നു.
ഭീകരരുടെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അബ്ദുൾ ഗാഫർ ബട്ടിന് ഒന്നിലേറെ തവണ വെടിയേറ്റു.തുടർന്ന് ഭീകരർ മൻസൂറുമായി രക്ഷപെടുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാത്രി ഭീകരർ തട്ടികൊണ്ടു പോയ നാസർ അഹമ്മദിനെ പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.