ന്യൂഡൽഹി ; പാർലമന്റ് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന് മാതൃകയാക്കാവുന്ന മറുപടിയുമായി എൻഡിഎ . സമ്മേളന കാലയളവായ 23 ദിവസത്തെ ശമ്പളവും മറ്റ് അലവൻസുകളുമായി 400 എം പി മാർ വേണ്ടെന്ന് വച്ചത് 3.66 കോടി രൂപ.
കേന്ദ്രമന്ത്രി അനന്ത് കുമാർ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനം കാരണം ലോക്സഭയും രാജ്യസഭയും സമ്മേളിക്കാൻ കഴിഞ്ഞില്ല . ജനങ്ങളെ സേവിക്കാനായി സഭയിലേക്ക് എത്തിയവരാണ് ജനപ്രതിനിധികൾ അതിനാണ് ശമ്പളം വാങ്ങുന്നതും.
ജോലി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ധാർമ്മികമായി ശമ്പളം വാങ്ങാൻ അവകാശമില്ല ഇതാണ് എൻഡിഎ യുടെ നയമെന്നും അനന്ത് കുമാർ പറഞ്ഞു.
കോൺഗ്രസ്സിന്റെ ഇത്തരം പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിക്കുക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടക പോലെയുള്ള സംസ്ഥാനങ്ങളിലാവും.ജനോപകാരപ്രദമായ യാതൊരു ബില്ലുകളും സഭ തടസ്സപ്പെടുത്തിയതിനാൽ ചർച്ചക്കെടുക്കാൻ കഴിഞ്ഞിട്ടില്ല ,അതുകൊണ്ട് തന്നെ കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത് സർക്കാരിനെയല്ല മറിച്ച് ജനങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ഭരണപക്ഷത്തിരിക്കുന്ന പാർട്ടി എംപി മാർ സമ്മേളന കാലയളവിലെ ശമ്പളവും,അലവൻസുകളും ഉപേക്ഷിക്കുന്നത്.