ന്യൂഡല്‍ഹി: പാക് ഷെല്ലാക്രമണങ്ങളില്‍ നിന്ന് കശ്മീര്‍ ജനതയെ രക്ഷിക്കാന്‍ 13029 ബങ്കറുകള്‍ നിര്‍മ്മിക്കുന്നു .
പാക് സൈന്യത്തില്‍ നിന്ന് ഷെല്ലാക്രമണഭീഷണി നേരിടുന്ന സാംബ, പൂഞ്ച്, ജമ്മു, കാത്തുവ, രജൗരി എന്നീ അതിര്‍ത്തി ജില്ലകളിലെ വീടുകള്‍ക്കാണ് സര്‍ക്കാര്‍ ബങ്കറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.പദ്ധതിക്ക് 416 കോടി രൂപയാണ് ചെലവ് വരുന്നത്.
നാഷണല്‍ ബില്‍ഡിങ്ങ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് അതിര്‍ത്തിയില്‍ നിന്ന് മൂന്ന് കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളില്‍ ബങ്കര്‍ നിര്‍മ്മിക്കുന്നത്.
എട്ടു മുതല്‍ പത്ത് പേരെ ഉള്‍ക്കൊള്ളുന്ന ചെറുബങ്കറുകളും 40 പേരെ ഉള്‍ക്കൊള്ളുന്ന പൊതു ബങ്കറുകളുമാണ് പണികഴിപ്പിക്കുക. പ്രീ-കാസ്റ്റ് നിർമ്മാണ രീതി അവലംബിച്ചായിരിക്കും ബങ്കറുകളുടെ നിർമ്മാണമെന്ന് നാഷണല്‍ ബില്‍ഡിങ്ങ്സ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷൻ എം ഡി എ കെ മിത്തൽ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കശ്മീരിൽ ബങ്കറുകൾ നിർമ്മിക്കാൻ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.