ഇസ്ലാമാബാദ് ; ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ താൻ വരില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി.
ഇന്ത്യയെ അവഹേളിച്ച് സംസാരിച്ചത് വിവാദമായതിനു പിറകേയാണ് ഐപിഎല്ലിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് അഫ്രീദി പറഞ്ഞത്.
‘തനിക്ക് ഐപിഎൽ ഇഷ്ടമല്ല , ഇന്ത്യയിൽ നിന്നും വിളിച്ചാലും മത്സരത്തിൽ പങ്കെടുക്കാൻ വരില്ല.തനിക്കിഷ്ടം പാകിസ്ഥാൻ സൂപ്പർ ലീഗാണ് അത് നന്നായി താൻ ആസ്വദിക്കാറുണ്ട്‘ അഫ്രീദി മാദ്ധ്യമങ്ങളോട് പറഞ്ഞു.
2008 മുതൽ ഐപിഎൽ കളിക്കാനായി ഏറ്റവും താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യയിലെത്തിയിട്ടുള്ള പാക് ക്രിക്കറ്റ് താരത്തിനു ഇത്ര വേഗം ഐപിഎൽ ഇഷ്ട്മല്ലാതായതിനു പിന്നിൽ ഇന്ത്യൻ ജനതയുടെ പ്രതികരണത്തോടുള്ള ഭയമാണെന്നത് വ്യക്തം.
രാജസ്ഥാൻ റോയൽസിന്റെയും,കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ഭാഗമായി ഐപിഎൽ കളിക്കാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്ന് 2010 ൽ ഇന്ത്യയിൽ കളിക്കാനെത്തിയ വേളയിൽ പറഞ്ഞതും അഫ്രീദി ഭയത്താൽ മറന്നതായി ദേശീയ മാദ്ധ്യമങ്ങൾ പരിഹസിക്കുന്നു.
കശ്മീരിനെ ഇന്ത്യൻ അധിനിവേശ പ്രദേശമായാണ് അഫ്രീദി വിവാദമായ ട്വീറ്റിൽ പ്രസ്താവിച്ചിരുന്നത്.
‘ഇന്ത്യൻ അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ സങ്കീർണ്ണവും,ആശങ്ക നിറഞ്ഞതുമാണ്.സ്വയം നിർണ്ണയവും,സ്വാതന്ത്രവും ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവിടെ ശ്രമിക്കുന്നത്.അത്ഭുതം, യുഎൻ പോലെയുള്ള സംഘടനകൾ എവിടെയാണ്,ഈ രക്ത ചൊരിച്ചിലുകൾ ഒഴിവാക്കാൻ എന്തു ശ്രമങ്ങളാണ് അവരെടുക്കുന്നത് ‘ അഫ്രീദിയുടെ ട്വിറ്റർ പോസ്റ്റ് ഇതാണ്.
ഇതിനെതിരെ സച്ചിനടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും,ജനങ്ങളുമൊന്നടങ്കം രൂക്ഷ വിമർശനങ്ങളുയർത്തിയിരുന്നു.
രാജ്യം ഭരിക്കാൻ കഴിവുള്ളവർ ഇവിടെയുണ്ടെന്നും, ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ അവർക്കറിയാമെന്നും ഞങ്ങളെന്ത് ചെയ്യണമെന്ന് പുറത്തുള്ളവർ നിർദ്ദേശിക്കേണ്ടെന്നുമായിരുന്നു സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതികരണം.
പതിവുപോലെ നോ ബോളിലെ വിക്കറ്റാണ് അഫ്രീദി ആഘോഷിക്കുന്നതെന്നായിരുന്നു ഗൗതം ഗംഭീറിന്റെ പ്രതികരണം.