കൊല്‍ക്കത്ത : പെന്ഷന് മുടങ്ങാതിരിക്കാൻ അമ്മയുടെ മൃതദേഹം മകന് രണ്ട് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം.
റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മജുംദാറിന്റെ മൃതദേഹമാണ് ലെതര്‍ ടെക്നോളജിസ്റ്റായ മകന് സുവബ്രത മജുംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്.
വീടിനുള്ളിൽ നിന്നും രാസപദാർത്ഥങ്ങളുടെ രൂക്ഷഗന്ധം വരുന്നതായി അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബീന മജുംദാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ബീന മജുംദാറിന് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷവും പെന്ഷന് തുടര്‍ന്നും കിട്ടുന്നതിനായാണ് അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചതെന്ന് മകൻ പൊലീസിനോട് പറഞ്ഞു.
അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും മകന് പെന്ഷന് തുക കൈപ്പറ്റിയിരുന്നത്.ബീന മസൂംദറിന്റെ 90 വയസുള്ള ഭര്‍ത്താവും ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ശരീരത്തിൽ വീണ്ടും ജീവൻ വയ്ക്കുമെന്ന് പറഞ്ഞാണ് മകൻ അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നതെന്നാണ് പിതാവ് പൊലീസിനു നൽകിയ മൊഴി.
മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അഴുകാതെ ശീതീകരിച്ച് സൂക്ഷിക്കുന്ന രീതിയെക്കുറിച്ച് കൃത്യമായ അറിവ് സുവബ്രത മസുംദാറിന് ഉണ്ടായിരുന്നുവന്നാണ് പൊലീസിന്റെ നിഗമനം.