ന്യൂഡല്‍ഹി : പാകിസ്ഥാന് സന്ദര്‍ശിക്കുന്ന സിഖ് തീര്‍ഥാടകരെ കാണുന്നതിൽ നിന്നും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്ഥാൻ തടഞ്ഞു . സംഭവത്തിൽ ഇന്ത്യ കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
വ്യക്തമായ മര്യാദകേടാണ് പാകിസ്ഥാൻ കാട്ടിയതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷനിലെ ധാരണകളുടെ ലംഘനമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
1800 സിഖ് തീര്‍ഥാടകര്‍ ഉള്‍പ്പെട്ട സംഘമാണ് ഏപ്രില്‍ 12 മുതല്‍ പാകിസ്താന് സന്ദര്‍ശിക്കുന്നത്.
തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.
ഏപ്രില്‍ 12 ന് വാഗാ റെയില്‍വെ സ്റ്റേഷനില്‍വച്ചും ഏപ്രില്‍ 14 ന് പാകിസ്ഥാനിലെ ഗുരുദ്വാരയില്വച്ചും തീര്‍ഥാടകരെ കാണാന്‍ ശ്രമിച്ച ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയാണ് പാകിസ്ഥാന് തടഞ്ഞത്
തീര്‍ഥാടക സംഘത്തെക്കാണാന്‍ പാകിസ്ഥാനിലെ ഗുരുദ്വാരയിലേക്കുപോയ നയതന്ത്ര പ്രതിനിധിയോട് മടങ്ങിപ്പോകാന്‍ പാകിസ്ഥാന് ആവശ്യപ്പെടുകയായിരുന്നു.
നയതന്ത്ര പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രശ്നം.