ശ്രീനഗർ ; കത്വയിൽ എട്ടുവയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ മുതലെടുപ്പായി മാറ്റിയവർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് . ദേശീയ മാദ്ധ്യമങ്ങൾ
കേസിലെ നിയമ നടപടികള്‍ക്കെതിരേ പ്രതികരിച്ച ഹിന്ദു ഏക്താ മഞ്ചിന്റെ കോണ്‍ഗ്രസ് ബന്ധം ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.
കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയ ഹിന്ദു ഏക്താ മഞ്ച് നേതാക്കളില്‍ പ്രമുഖന് വിജയ് തഗോത്ര കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവരിൽ പ്രമുഖനാണ്.
കോടതിയില്‍ പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത് തടയാന്‍ ശ്രമിച്ച പ്രതിഷേധ സംഘത്തിലെ പ്രധാനിയും, ജമ്മു ബാര്‍ അസോസിയേഷന് അധ്യക്ഷനുമായ ബി.എസ്. സ്ലാന്തിയ, 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ പോളിങ് ഏജന്റായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
രണ്ട് കോണ്‍ഗ്രസ് എം എൽ എ മാർ പോലീസ് നടപടിക്കെതിരേയും സിബിഐ അന്വേഷണത്തിനു അനുകൂലമായും നടന്ന രഹസ്യ കൂടിയാലോചനകളിൽ പങ്കെടുത്തിരുന്നതായി മഞ്ചിന്റെ ഒരു നേതാവ്, വെളിപ്പെടുത്തിയിരുന്നു.
കത്ത്വ കേസില്‍ രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ഘടകം തലവന്‍ ഗുലാം അഹമ്മദ് മിര്‍ ഉയർത്തിയ ആരോപണങ്ങളുടെ നിജസ്ഥിതിയും വെളിപ്പെട്ടിട്ടുണ്ട്.
പൊലീസ് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് നിലവിൽ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാന്‍ ഗുലാം അഹമ്മദ് മിര്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും നടന്ന ഹീനകൃത്യത്തെ അപലപിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുകയോ വാര്‍ത്തകളിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല.