തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങൾ കൂട്ടുപിടിച്ച് മുസ്ലീം ഭീകരസംഘടനകളുടെ അപ്രഖ്യാപിത ഹർത്താൽ. വടക്കൻ ജില്ലകളിൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംഘർഷത്തിന് ശ്രമം. പോലീസ് നിഷ്ക്രിയരായി നോക്കി നിന്നുവെന്ന ആക്ഷേപം ശക്തമാണ്.
കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുന്നത്. ബേപ്പൂരിലും കൊടുവളളിയിലും താമരശേരിയിലും വാഹനങ്ങള്‍ തടഞ്ഞു. താമരശേരിയില്‍ വാഹനം തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. കൊടുവളളി ബസ് സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
അതേസമയം, ഹർത്താലിന് ആഹ്വാനമില്ലെന്നും, വഞ്ചിതരാകരുതെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.