ന്യൂഡൽഹി: മക്ക മസ്ജിദ് സ്ഫോടന കേസിൽ അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രതികളുടെ മേൽ ആരോപിച്ച് കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നു വ്യക്തമാക്കിയാണ് പ്രതികളെ വെറുതെ വിട്ടത്.
ഹൈദരാബാദ് എൻഐഎ കോടതിയുടേതാണ് വിധി.
സ്വാമി അസീമാനദ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് കോടതി വിട്ടയച്ചത്. 2007 മെയ് 18 ന് ഹൈദരാബാദിലെ മക്ക മസ്ജിദിൽ സ്ഫോടനം നടന്നത്.