മാനന്തവാടി : ഡോക്ടർമാരുടെ സമരത്തെ തുടർന്ന് വയനാട്ടില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചപ്പയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും കിടത്തി ചികിൽസിക്കാൻ ഡോക്ടർ തയ്യാറായില്ല. അവശനിലയിലായ അവരെ ബെഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഡോക്ടര്‍ വീട്ടിലേക്കയച്ചു.
മരുന്ന് കഴിച്ചിട്ടും അസുഖം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ആസ്പത്രിയിലെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍ തിരികെ വീട്ടിലെത്തിയതിന് പിന്നാലെ ചപ്പ കുഴഞ്ഞു വീഴുകയായിരുന്നു.വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചപ്പ മരിച്ചത്.