കോഴിക്കോട് ; സോഷ്യൽ മീഡിയ പ്രചാരണം വഴി , നടത്തിയ അപ്രഖ്യാപിത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പോപ്പുലർഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മത മൗലികവാദി സംഘടനകളുടെ പിന്തുണയോടെ നടന്ന ഹർത്താൽ കലാപ സമാനമായ സാഹചര്യമാണ് മലബാർ മേഖലയിൽ സൃഷ്ടിച്ചത് .
മഞ്ചേശ്വരത്ത് സമരക്കാരെ പിരിച്ചു വിടാൻ എത്തിയ പോലീസിനെ തക്ബീർ വിളികളുമായാണ് പ്രതിഷേധക്കാർ നേരിട്ടത് . കാസർഗോഡ് നഗരം പൂർണ്ണമായും നിശ്ചലമാക്കി . ബലം പ്രയോഗിച്ചു കടകൾ അടപ്പിച്ചു .
കണ്ണൂരിലും ഹർത്താൽ അനുകൂലികൾ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ട്ടിച്ചു . സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പതിനഞ്ചോളം പോപ്പുലർഫ്രണ്ടുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇവരെ പുറത്തിറക്കാൻ എത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കളും പോലീസുമായി ഏറ്റുമുട്ടി തുടർന്ന് 22 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു
കൽപ്പറ്റയിൽ പോപ്പുലർഫ്രണ്ട് , ജമാ അത്ത് ഇസ്ലാമി പ്രവർത്തകർ പ്രകടനവുമായെത്തി കടകൾ അടപ്പിച്ചു . കോഴിക്കോട് -മലപ്പുറം ദേശീയ പാതകളിൽ കെ എസ് ആർ ടി സി ബസ്സുകൾ എറിഞ്ഞു തകർത്തു . 21 ഓളം പോലീസുകാർക്കാണ് തിരൂരിൽ നടന്ന കല്ലേറിൽ പരിക്കേറ്റത് . താനൂരിൽ ആർ എസ് എസ് ശാഖയ്ക്ക് നേരെ അക്രമം ഉണ്ടായി . കുറ്റ്യാടിയിലും ,പേരാമ്പ്രയിലും വ്യാപക അക്രമങ്ങൾ നടന്നു.
കോഴിക്കോട് ബേപ്പൂരിലും ,സംഘർഷമുണ്ടായി . കടകൾ ബലമായി അടപ്പിച്ചു .മൂന്ന് പേരെ പോലീസ് അറസ്റ് ചെയ്തു .
വാഹന യാത്രക്കാരുടെ പേര് ചോദിച്ചായിരുന്നു പലയിടത്തും അക്രമം . നടു റോട്ടിൽ തീയിട്ടും സമരക്കാർ ജനങ്ങളെ ഭയചകിതരാക്കി . പാലക്കാട് മേലാമുറിയിലും സംഘർഷമുണ്ടായി
ഹിന്ദു ദേവീ ദേവന്മാരെ അധിക്ഷേപിച്ചു തെരുവുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . ശിവ ലിംഗത്തെ അശ്ലീലമാക്കി ചിത്രീകരിച്ചു സി പി എം , ഡി വൈ എഫ് ഐ പ്രവർത്തകരും ,മത മൗലികവാദി സംഘടനകളുടെ കലാപത്തിനു പിന്തുണ നൽകി .
കത്വ സംഭവത്തിലുള്ള പ്രതിഷേധം എന്ന മറവിൽ നടത്തിയ ഹർത്താൽ ഹിന്ദു സമൂഹത്തിനെതിരെ നടന്ന അക്രമമായി മാറുകയായിരുന്നു.