ലണ്ടൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് ഇന്നു തുടക്കം. കോമൺ വെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് മോദി യൂറോപ്പിലെത്തിയത്.
രണ്ടാംവട്ട സന്ദർശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹവും ആവേശത്തിലാണ്. 52 രാജ്യങ്ങളിലെ ഭരണത്തലവന്മാർ എത്തുന്ന സമ്മേളനത്തിൽ മറ്റൊരു രാഷ്ട്രത്തലവനും നൽകാത്ത സ്വീകരണമാണു മോദിക്കായി ഒരുക്കുന്നത്.
ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധവും,വ്യാപാരബന്ധവും ബ്രിട്ടൻ ലക്ഷ്യമിടുന്നുണ്ട്. 2009നു ശേഷം ആദ്യമായാണ് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
സമ്മേളനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി വിശദമായ നയതന്ത്ര ചർച്ചകൾ നടത്തുന്നതും മോദി മാത്രമാണ്.
മാത്രമല്ല ഇന്തോ-യുകെ സാങ്കേതിക സഹകരണം ഷോകേസ് ചെയ്യപ്പെടുന്ന പ്രത്യേക പരിപാടിയിലേക്കും മോദിയെ ബ്രിട്ടനിലെ ഒന്നാം കിരീടാവകാശിയായ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്.
ബെക്കിങ്ങാം പാലസിൽ എലിസബത്ത് രാജ്ഞിയുമായും മോദിക്ക് കൂടിക്കാഴ്ചയും വിരുന്നുമുണ്ട്.
18ന് രാത്രി പ്രധാനമന്ത്രി തെരേസ മേയ്ക്കൊപ്പവും 19ന് രാത്രി എലിസബത്ത് രാജ്ഞിയോടൊപ്പം ബെക്കിങ്ങാം പാലസിലുമാണ് മോദിയുടെ അത്താഴവിരുന്ന്.
18ന് രാത്രി വെസ്റ്റ്മിനിസ്റ്റർ സെൻട്രൽ ഹാളിൽ നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക ടെലിവിഷൻ ലൈവ് പരിപാടിയുണ്ട്.തിരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികൾക്കാണ് ഇതിലേക്ക് ക്ഷണമുള്ളത്.
ഇൻഡോ-നോർഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9.30നാണ് മോദി സ്വീഡനിലെത്തിയത് .
സ്റ്റോക്ഹോം അര്‍ലാന്‍ഡ വിമാനത്താവളത്തില്‍ മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വന് സ്വീകരിച്ചു.
ചൊവ്വാഴ്ച രാവിലെ സ്റ്റീഫന്‍ ലോഫ്വനുമൊന്നിച്ച് സോഗര്സ്കയില് നിന്ന് റോസന്ബാഡിലേക്ക് മോദി പ്രഭാത സവാരി നടത്തും. തുടര്‍ന്ന് സ്വീഡിഷ് രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫുമായി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഉഭയകക്ഷി ഉടമ്പടികളില്‍ ഒപ്പുവെക്കുകയും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്യും.
സിറ്റി ഹാള്‍ ഗോള്‍ഡന്‍ റൂമില്‍ സ്വീഡന്-ഇന്ത്യ ബിസിനസ് ദിനത്തില്‍ മോദി പങ്കെടുക്കും. അതിന് ശേഷം ഹോട്ടല്‍ ഗ്രാന്‍ഡില്‍ ലോഫ്വന് മോദിയുമായി ചര്‍ച്ച നടത്തും.
വൈകീട്ട് സ്റ്റോക്ഹോം യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സാമുദായിക പരിപാടിയിലും പ്രധാനമന്ത്രി സംബന്ധിക്കും. തുടര്‍ന്ന് രാത്രി 8.30ന് ലണ്ടനിലേക്ക് പോകും.