ന്യൂഡൽഹി : ജമ്മു കശ്മീരിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ മുതലെടുപ്പ് നടത്താൻ ലക്ഷ്യമിട്ട് ഐഎസ് .മലയാളികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തും പ്രൊഫൈൽ പിക്ചറാക്കിയും ഉപയോഗിച്ചത് ഐഎസിന്റെ പോസ്റ്റർ . ജസ്റ്റിസ് ഫോർ ആസിഫ എന്നെഴുതിയ പോസ്റ്ററിന്റെ പിന്നിൽ ഐഎസ് അനുകൂല സംഘടനയാണെന്ന് തെളിഞ്ഞു.
ആദിൽ എഎക്സ് എന്ന ലോഗോ വച്ച പോസ്റ്ററാണ് നിരവധിയാളുകൾ ഷെയർ ചെയ്തത് . ഇത് ചെയ്തിരിക്കുന്ന ദ ശ്രീലങ്കൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ഐഎസിന്റെ ജിഹ്വയാണെന്നത് നേരത്തെ തെളിഞ്ഞതാണ് . ഡിഡ് യു നോ എന്ന പേരിൽ ചരിത്ര വസ്തുതകളെ ഇസ്ളാമിക മേൽക്കോയ്മയാക്കി വളച്ചൊടിച്ച് പോസ്റ്ററുകൾ ഉണ്ടാക്കുന്ന ഐഎസിന്റെ വിഭാഗമാണ് ആദിൽ -എഎക്സ് (ശ്രീലങ്കൻ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ) . ടെലഗ്രാം വഴിയായിരുന്നു ഇതിന്റെ വ്യാപക പ്രചാരണം നടന്നത്.
ടെലഗ്രാം വഴിയാണ് ഇന്ത്യയിൽ നിന്ന് ഐഎസിലേക്ക് പോയവർ ഭീകരരുമായി ബന്ധപ്പെട്ടിരുന്നത് എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. കേരളത്തിൽ നിന്നു പോയി കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നതും ടെലഗ്രാം വഴിയായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റർ ഇന്ത്യയിൽ കൂടുതൽ പേർ ഉപയോഗിച്ചത് ദുരൂഹമാണ് . അറിഞ്ഞോ അറിയാതെയോ ഐഎസിന്റെ പോസ്റ്റർ പ്രചാരണമാണ് ഇതിലൂടെ നടന്നത്.
കത്വ വിഷയത്തിൽ കേരളത്തിലുൾപ്പെടെ മതതീവ്രവാദ ആക്രമണങ്ങൾ ശക്തമാകുന്നതിന് പിന്നിലും ഐഎസിന്റെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കേരളത്തിൽ നിന്ന് പതിനഞ്ചോളം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഘടനയാണ് വടക്കൻ ജില്ലകളിൽ കലാപം അഴിച്ചു വിട്ട അപ്രഖ്യാപിത ഹർത്താലിനു പിന്നിലെന്നതും ഇതിനോട് ചേർത്തുവായിക്കപ്പെടുന്നു.
കേരളത്തിൽ ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ തടഞ്ഞു നിർത്തി പതിച്ച പോസ്റ്ററുകളും ഇതായിരുന്നു . സോഷ്യൽ മീഡിയ വഴി കലാപാഹ്വാനം നടത്തി പിന്നീട് ഹർത്താലിന്റെ മറവിൽ ഹിന്ദു സ്ഥാപനങ്ങൾ ആക്രമിക്കുന്നതും വ്യക്തമായ അജണ്ടയുടെ ഭാഗമാണ്.കശ്മീരിലെ പിഞ്ചുകുഞ്ഞിന്റെ പേരിൽ മുതലെടുപ്പ് നടത്തി ഇന്ത്യയിൽ കലാപവും രാജ്യവിരുദ്ധ പ്രവർത്തനവും നടത്താൻ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കുന്നതിന്റെ സൂചനകളാണിതെന്ന് ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷിക്കുന്നു.