മുംബൈ ; മുംബൈ സ്ഫോടനക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി തഹീർ മർച്ചന്റ് മരണപ്പെട്ടു.ഹൃദയാഘാതമായിരുന്നു മരണകാരണം.
ഇന്ന് രാവിലെ 3 മണിയോടെ പൂനെ യെര്‍വാഡ് സെന്‍ട്രല്‍ ജയിലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട തഹീറീനെ സാസൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 3.45 ഓടെ മരണപ്പെടുകയായിരുന്നു.
മരണവാര്‍ത്ത ജയില്‍ എഡിജിപി ഭൂഷണ് കുമാര്‍ ഉപാധ്യായ് സ്ഥിരീകരിച്ചു. 2010 ൽ അബുദാബിയിൽ വച്ചാണ് തഹീർ മർച്ചന്റ് എന്ന തഹീർ തക്ലയെ അറസ്റ്റ് ചെയ്യുന്നത്.
അധോലോക നായകനും സ്ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിന്റെ അടുത്ത അനുയായിയായിരുന്നു തഹീര്‍ മെര്‍ച്ചന്റ് . ടൈഗർ മേമനുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു .
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് തഹീറിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാള്‍ക്കൊപ്പം മറ്റൊരു പ്രതിയായ ഫിറോസ്ഖാനെയും മുംബൈ പ്രത്യേക ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതി മുസ്തഫ ദോസ ജൂണ്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
1993 മാർച്ച് 12ന് നടന്ന സ്ഫോടനത്തിൽ 257പേർ കൊല്ലപ്പെടുകയും, 713പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയത് തഹീർ മർച്ചന്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.