ഹൈദരാബാദ്: ഹൈദരാബാദ് സർവ്വകലാശാലയിലെ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ സിപിഎം രാഷ്ട്രീയമായി എങ്ങനെയാണ് മുതലെടുത്തതെന്ന് ഇനിയും ആരും മറന്നിട്ടുണ്ടാകില്ല. പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ളവർ ഹൈദരാബാദിൽ ദിവസ്സങ്ങളോളം ക്യാമ്പ് ചെയ്ത് വെമൂലയുടെ മരണത്തെ കൊലപാതകമാക്കി ചിത്രീകരിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.
അതേ രോഹിത് വെമൂലയുടെ നാട്ടിലാണ് ഇപ്പോൾ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ വേദി. സ്വാഭാവികമായി അനുശോചന പ്രമേയത്തിന്റെ അവസാനം എങ്കിലും രോഹിത് വെമുലയുടെ പേര് ഉണ്ടാകണം. മറ്റ് പ്രമുഖവ്യക്തികൾ എന്ന ഭാഗത്താണ് സാധാരണയായി പേര് പരാമർശിയ്ക്കുക. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച അനുശോചന പ്രമേയം ഇതാണ്. എന്നാൽ രോഹിത് വെമുലയുടെ പേര് ഒരിടത്തും ഈ പ്രമേയത്തിൽ ഇല്ല.
കൽബുർഗി, ഗൗരി ലങ്കേഷ്, ഒഎൻവി കുറുപ്പ് മുതൽ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി വരെയുള്ളവരാണ് മറ്റ് പ്രധാന വ്യക്തികളുടെ പട്ടികയിൽ പാർട്ടിയുടെ അനുശോചനത്തിന് അർഹത നേടിയിട്ടുള്ളത്. രോഹിത് വെമുലയ്ക്ക് എന്നാൽ ഈ പട്ടികയിൽ ഇടമില്ല. നാളുകൾക്ക് മുൻപ് വരെ പാർട്ടി സമരം നടത്താൻ കൊണ്ടുനടന്ന രോഹിത് വെമുലയെ സിപിഎം ഇതിനകം മറന്നുകഴിഞ്ഞു എന്ന് ചുരുക്കം.
വെമുലയുടെ മാതാവും സഹോദരനും സിപിഎം വേദികളിൽ കേരളത്തിലടക്കം പങ്കെടുത്തിരുന്നു. രോഹിതിന്റെ മരണം പോരാട്ടമാണെന്ന് വിശേഷിപ്പിച്ച് അതിന്റെ പിതൃത്വം എറ്റെടുത്ത് മുതലക്കണ്ണീർ ഒഴുക്കാൻ മത്സരിച്ച സിപിഎം ഈ മറവിയെ ഏത് വിശദീകരണം നൽകി ന്യായീകരിയ്ക്കും.