ഇസ്ലാമാബാദ് : അഞ്ച് ദിവസം മുൻപ് തട്ടിക്കൊണ്ടു പോയ 12 കാരി പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ ഹൈന്ദവ കുടുംബങ്ങളുടെ പ്രതിഷേധം.
യാസ്മാന് ടെഹ്സിലുള്ള ന്യൂനപക്ഷ ഹിന്ദു കുടുംബങ്ങളാണ് പെണ്‍കുട്ടിയെ കണ്ടെത്താത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്.
12കാരിയായ റിംഷാഷ് എന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഹരി ചന്ദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അട്ട മുഹമ്മദ്, സാഗിര്‍ അഹമ്മദ്, വാസിര്‍ ബിബി എന്നിവർക്കെതിരെയാണ് പരാതി നല്‍കിയത്.
24 മണിക്കൂർ കൂടി കുട്ടി തിരിച്ചുവരുന്നതിനായി കാത്തിരിക്കണമെന്ന് ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് വക്താവ് അറിയിച്ചു.