പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി .
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്ന ‘ഭാരത് കെ ബാത്,സബ് കെ സാത്‘ പരിപാടിയിലാണ് ഇന്ത്യയുടെ മിന്നലാക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ മോദി പങ്ക് വച്ചത്.
ഉറി ആക്രമണത്തിനു പലിശ ചേർത്ത് തിരിച്ചു നൽകാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ പാകിസ്ഥാൻ മാത്രമല്ല ലോകരാജ്യങ്ങൾ ഒന്നാകെ അറിഞ്ഞു ,ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിന്റെ കരുത്ത്.
അതിർത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ സേനയുടെ ധീരോജ്ജ്വലമായ ദൗത്യത്തെ കുറിച്ച് ഇന്ത്യ ഒന്നും മറച്ചു വച്ചിരുന്നില്ലെന്ന് മോദി പറഞ്ഞു.അറിയിക്കേണ്ടവരെ കാര്യങ്ങൾ വ്യക്തമായി അറിയിച്ചിരുന്നു.
മാദ്ധ്യമങ്ങളെ വിളിച്ചറിയിക്കും മുൻപെ പാകിസ്ഥാനെ വിവരങ്ങൾ അറിയിച്ചിരുന്നു.സർജിക്കൽ സ്ട്രൈക്ക് പൂർത്തിയാക്കിയ ശേഷം ആദ്യം അറിയിക്കേണ്ടത് പാകിസ്ഥാനെയാണെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇത് ഉന്നത സൈനികോദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു.
അക്രമണം പൂർത്തിയാക്കിയശേഷം രാവിലെ 11 മണി മുതൽ പാകിസ്ഥാനിലേക്ക് വിളിച്ചിരുന്നു.എന്നാൽ ഭയം കൊണ്ടാകാം അവർ ഫോൺ എടുത്തില്ല.സംഭവങ്ങൾ അവർ നേരത്തെ അറിഞ്ഞിട്ടുണ്ടാകും.
പാക് സൈന്യത്തെയാണ് പിന്നീട് വിവരങ്ങൾ വിളിച്ചറിയിച്ചത്. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനാണ് പാക് സൈനികരോട് ആവശ്യപ്പെട്ടത്.
ഭീകരരെ വിട്ട് ഇന്ത്യയെ തകർക്കാമെന്നാണ് ഇപ്പോൾ പാകിസ്ഥാൻ കരുതുന്നത്.അത് അംഗീകരിക്കില്ല. ചെറിയ യുദ്ധത്തെ നേരിടാനുള്ള ശേഷി പോലും പാകിസ്ഥാന് ഇപ്പോൾ ഇല്ലായെന്നത് മറക്കരുതെന്നും മോദി പറഞ്ഞു.