ന്യൂഡല്‍ഹി : ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ . ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് ലോകനാണ്യനിധിയുടെ (ഐഎംഎഫ്) വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ വ്യക്തമാക്കി.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനം (ജിഡിപി) 2.6 ട്രില്ല്യണ്‍ ഡോളറില്‍ എത്തിയതായും ഐഎംഎഫിന്റെ പ്രസ്താവിക്കുന്നു.
അമേരിക്ക, ചൈന, ജപ്പാന്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്.
ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നേട്ടമാണിതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വിലയിരുത്തി. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും മീറ്റിംഗില്‍ നിന്നാണ് ഇന്ത്യയെ തേടി ഈ ശുഭ വാര്‍ത്തയെത്തിയത്.
നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8 ശതമാനം എന്നിങ്ങനെയാണ് ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് കണക്കാക്കിയത്. അതേസമയം 2018 ല്‍ 7.3 ശതമാനവും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയുമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.