ശ്രീനഗര്‍ ; കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ പരിക്കേറ്റ സൈനികന് വീരമൃത്യൂ.
ഈ മാസം 17നായിരുന്നു ഹവില്‍ദാര്‍ ചരന്ജീത്ത് സിംഗിന് വെടിയേറ്റത്. സുന്ദര്‍ബനി സൈനിക പോസ്റ്റിന് നേരെ പാകിസ്ഥാന് യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇതിലാണ് ഹവിൽദാർ സിംഗിനു പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
42കാരനായ സിംഗ് രജൗരിയിലെ കാല്സിയാന് ടെഹ്സില് നൗഷേര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും