അഗർത്തല ; മടിയിൽ കനമില്ലാത്ത രാഷ്ട്രീയ നേതാവെന്ന് ഇടതു പക്ഷം വിശേഷിപ്പിച്ച ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ ആഡംബര സൗകര്യങ്ങൾ ആവശ്യപ്പെട്ട് രംഗത്ത്.
എസ് യു വി കാറും,ബംഗ്ലാവും തനിക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിന് മണിക് സര്‍ക്കാര്‍ കത്ത് നല്‍കിയത്. തുടർന്ന് ബൊലേറോ ജീപ്പ് നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ മണിക്ക് സര്‍ക്കാര്‍ തയാറായില്ല.
കൂടുതൽ സൗകര്യങ്ങളുള്ള ഇന്നോവയുടേയോ സ്കോര്‍പിയയുടെയോ എസ്യുവി കാറുകൾ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മാത്രമല്ല തനിക്ക് താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തായി ബംഗ്ലാവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആഡംബര ജീവതം നയിക്കുന്നതിനുള്ള ആവശ്യങ്ങളാണ് മണിക് സര്‍ക്കാരിന്റേതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തെ തൊഴിലാളി വർഗ്ഗപാർട്ടിയുടെ നേതാവാണ് ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നതും അതിശയോക്തി ഉളവാക്കുന്നതാണെന്ന് മജുംദാർ പറഞ്ഞു.
അതേ സമയം മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് ഔദ്യോഗിക വസതിയിലേക്ക് ബുധനാഴ്ച മാറി. മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികള്‍ക്ക് 15 വര്‍ഷം പഴക്കമുള്ള മാര്‍ക്സ് ഏംഗല്‍ സരണി എന്ന പേര് മാറ്റി ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേര് നൽകുകയും ചെയ്തു.