ന്യൂഡൽഹി : രാജ്യത്ത് ഹിന്ദു ഭീകരവാദം ഉണ്ടെന്ന് സ്ഥാപിക്കാൻ കോൺഗ്രസ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് കേണൽ ശ്രീകാത് പുരോഹിതിനെ കുടുക്കിയതാണെന്ന് മുൻ ഏടിഎസ് ഓഫീസർ . ആർ.ഡി.എക്സ് വച്ചത് എടിഎസ് തന്നെയാണെന്നും കോൺഗ്രസ് സർക്കാരിന്റെ നിർദ്ദേശത്തോടെ ചെയ്തതാണെന്നും റിപ്പോർട്ട്. റിപ്പബ്ളിക്ക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മുജാവറിന്റെ പരാമർശം.
മുൻ എടിഎസ് ഓഫീസർ മെഹബൂബ് അബ്ദുൾ കരീം മുജാവർ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സൈന്യം ഉപയോഗിക്കുന്ന ആർ.ഡി.എക്സ് സ്ഫോടനത്തിനായി ഉപയോഗിച്ചു എന്നതായിരുന്നു പുരോഹിതിന്റെ പേരിൽ ആരോപിച്ചിരുന്ന കുറ്റം .എന്നാൽ ആർ.ഡി.എക്സ് വച്ചത് എടിഎസ് ഓഫീസർമാർ തന്നെയാണെന്നും താൻ ഇതിനെല്ലാം സാക്ഷിയാണെന്നും മുജാവർ പറഞ്ഞു.
അതേസമയം കേസിൽ പ്രതികളാക്കിയ രണ്ടു പേരെ എടിഎസ് തന്നെ കൊലപ്പെടുത്തിയെന്നും മുജാവർ പറഞ്ഞു. രാംജി കൽസംഗ്ര , സന്ദീപ് ഡാങ്കെ എന്നിവരെ എടിഎസ് തന്നെയാണ് കൊലപ്പെടുത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ തന്റെ പക്കലുണ്ട്. അന്വേഷണം വഴിമാറ്റി ശ്രീകാന്ത് പുരോഹിതിനേയും പ്രഗ്യാ സിംഗ് ഠാക്കൂറിനെയും കേസിൽ ഉൾപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലിന്റെ കൂടുതൽ തെളിവുകളും ചിത്രങ്ങളും ആവശ്യമെങ്കിൽ കോടതിയിൽ നൽകാൻ തയ്യാറാണെന്നും മുജാവർ വ്യക്തമാക്കി. സർക്കാരിന്റെ പിന്തുണയോടെയാണ് ഇത് നടപ്പാക്കിയതെന്നും ഈ ശക്തികൾ തന്നെ ദ്രോഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 2008 ൽ ഹിന്ദു സംഘടനകളെ ലക്ഷ്യമിട്ട് യുപിഎ സർക്കാർ നടത്തിയ വലിയ ഗൂഢാലോചനയാണ് പുറത്തു വരുന്നത് .രാജ്യത്ത് ഹിന്ദു ഭീകരവാദം ഉണ്ടെന്ന് സ്ഥാപിക്കാനും അധികാരം നിലനിർത്താനും വേണ്ടി നടത്തിയ ഗൂഢാലോചനയിലൂടെ കേണൽ ശ്രീകാന്ത് പുരോഹിതിനേയും പ്രഗ്യാ സിംഗ് ഠാക്കൂറിനേയും കുടുക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.