കൊച്ചി: മതതീവ്രവാദ ഹര്‍ത്താലിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന പ്രചാരണം ആസൂത്രിതമെന്ന് തെളിവുകള്‍. ആര്‍എസ്എസ് നേതാവെന്ന പേരില്‍ മാദ്ധ്യമങ്ങള്‍ അവതരിപ്പിച്ചയാള്‍ കേരളാ കോണ്‍ഗ്രസ്സ് അനുഭാവിയും സജീവ ശിവസേന പ്രവര്‍ത്തകനും. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ തന്നെ ഇക്കാര്യം വ്യക്തമാണെന്നിരിക്കെ മാദ്ധ്യമ വാര്‍ത്തകള്‍ക്ക് പിന്നിലെ ഗൂഢാലോചന മറനീക്കി പുറത്ത് വരുകയാണ്.
വോയ്സ് ഓഫ് കേരള എന്ന ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ കൊല്ലം ഉറുകുന്ന് സ്വദേശി അമര്‍ജിത്ത് ബൈജുവിന്റെ ഫേസ്ബുക്ക് പേജിൽ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് കേരളാ കോണ്‍ഗ്രസ്സ് അനുകൂലമാണെന്നും ഒപ്പം ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് താനെന്നും വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല മലബാറില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകള്‍ കലാപത്തിന് മറയാക്കിയ വോയ്സ് ഓഫ് യൂത്ത് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന പല കാര്യങ്ങളും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പോസ്റ്റുകള്‍ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ കാണാനും സാധിക്കും.
അതേസമയം കലാപ ഹര്‍ത്താലിന് പിന്നാലെ ഫ്രീ തിങ്കേഴ്സ് പോലെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സാക്കിര്‍ നായിക്കിന് പിന്തുണയറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ എന്ന പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മതമൗലികവാദ സംഘടനകള്‍, മാവോയിസ്റ്റ് അനുകൂലികള്‍ തുടങ്ങിയവരാണ് പ്രധാനപ്പെട്ട ആശയപ്രചാരകര്‍.
നേരത്തെ, ഹർത്താലിനു പിന്നിൽ ആർ എസ് എസ് കാരാണെന്നു പറഞ്ഞിട്ടില്ലെന്ന് മലപ്പുറം എസ് പി ദേബേഷ് കുമാർ ബെഹ്റയും , മലപ്പുറം ഡി വൈ എസ് പി ജലീൽ തോട്ടത്തിലും ജനം ടി വി യോട് പറഞ്ഞിരുന്നു. ചില മാദ്ധ്യമങ്ങൾ അത്തരത്തിൽ വാർത്തകൾ നൽകുന്നുണ്ടെന്നും. അത് ഓരോ ചാനലിന്റെയും അജണ്ടയാകാമെന്നും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ പറഞ്ഞു.
https://www.youtube.com/watch?v=uF5_CVbFwnw