കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനുവദിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. ഇതുവരെ ഇന്ത്യന്‍ എംബസി അനുവദിച്ചത് 11,000 എമർജന്‍സി സർട്ടിഫിക്കറ്റുകളാണ്. ആനുകൂല്യം ഉപയോഗപ്പെടുത്തിയത് മൂന്നിലൊന്ന് പേർ മാത്രമാണെന്നും തെരച്ചിൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെ ആനുകൂല്യം ഉപയോഗപ്പെടുത്തിയത് മൂന്നിലൊന്നുപേര്‍ മാത്രം. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് നല്കാന് കുവൈറ്റ് അധികൃതര്‍ തയ്യാറായിട്ടും അത് പ്രയോജനപ്പെടുത്താന്‍ തയ്യാറാകാത്തവര്‍ക്കായി തിരച്ചില്‍ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതര്‍.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇന്ത്യന്‍ എംബസി അനുവദിച്ചത് 11,000 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇന്നലെ എംബസി അവസാനിപ്പിച്ചു. അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ മുപ്പതിനായിരം ഉണ്ടെന്നാണ് കണക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ എണ്ണം പകുതിയോളം ആകുന്നില്ല എന്നതാണ് ഇതുവരെ പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.