കോഴിക്കോട് ; സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ ഹർത്താൽ നടത്തിയതിലൂടെ ലക്ഷ്യമിട്ടത് വൻ കലാപമായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്ത്. ഇതിനെ കുറിച്ചുള്ള അന്വേഷണം, അട്ടിമറിക്കാനും ശ്രമം നടക്കുന്നു .ചില പോലിസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ട് നിൽക്കുന്നതായി ആരോപണമുണ്ട്.
‘വോയ്സ് ഓഫ് യൂത്ത്‘ എന്ന ഗ്രൂപ്പാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്.എന്നാൽ ഇതിലൂടെ കലാപം ലക്ഷ്യമിട്ടത് മലപ്പുറത്തു നിന്നുള്ള അംഗങ്ങളാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
‘വോയ്സ് ഓഫ് യൂത്ത്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ അമർനാഥ് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഹർത്താൽ മാറ്റി വയ്ക്കണം എന്ന് പറയുന്ന ശബ്ദ രേഖയും , ഹർത്താലിന്റെ പിന്നിലുള്ള കലാപം ലക്ഷ്യമിടുന്നവരെ കുറിച്ചുള്ള വിവരങ്ങളും ജനം ടിവിക്ക് ലഭിച്ചു.
6 ജില്ലകൾ കേന്ദ്രീകരിച്ച് വർഗ്ഗീയ കലാപത്തിനുള്ള ശ്രമങ്ങൾ നടന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ അന്വേഷണം കലാപം ആസൂത്രണം ചെയ്തവരിലേക്ക് നീങ്ങാതെ അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
https://www.youtube.com/watch?v=hxAEF6YqeCg