ന്യൂഡല്‍ഹി : രണ്ട് മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ അച്ഛൻ അടിച്ച് കൊന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിനിടയാക്കിയത്.
കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും പത്ത് മാസം മുമ്പാണ് വിവാഹിതരായത്.
പാലിക ബസാറില്‍ സെയില്‍സ് ഗേളായി ഭാര്യ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചിട്ടായിരുന്നു ജോലിക്ക് പോയത്. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ബോധരഹിതനായി കിടക്കുന്നതാണ് അവര്‍ കണ്ടത്. ഭര്‍ത്താവിനെ കാണാനുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു
തുടര്‍ച്ചയായി മര്‍ദ്ദിച്ചാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണ് ഈ കുഞ്ഞ് എന്ന സംശയത്തിലാണ് അയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഇതേ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് പിടിയിലാകുകയായിരുന്നു.