പത്തനംതിട്ട ; വനവാസി യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി .റാന്നി അടിച്ചിപ്പുഴ കോളനിയിലെ ബാലുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഓടയിൽ നിന്നാണ് കണ്ടെത്തിയത്.
ബാലുവിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നി അടിച്ചിപ്പുഴയിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് വനവാസി യുവാവായ ബാലു അടക്കമുള്ളവർക്ക് മർദ്ദനമേറ്റത്.
ഇതിനു പിന്നാലെ ചില പ്രദേശിക സിപിഎം പ്രവർത്തകർ അടങ്ങുന്ന സംഘം ബാലുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.ഇതിനു ശേഷം ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ ഓടയിൽ നിന്നും ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത് .
ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ തെളിവുകൾ ഉള്ളതായി ദൃക്സാക്ഷികൾ പറയുന്നു.
സംഭവം പുറത്തറിയും മുൻപേ അധികൃതർ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ് മാർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.
അടിച്ചി പുഴയിൽ നിരന്തരം വനവാസികൾക്ക് നേരെ സിപിഎം,ഡി വൈ എഫ് ഐ അക്രമങ്ങൾ നടക്കാറുള്ളതായി പ്രദേശവാസികൾ പറയുന്നു.
വനവാസി യുവാവ് ബാലുവിന്റെ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി നാളെ റാന്നി നിയോജകമണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
നേരത്തെ ക്ഷേത്രത്തിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ബാലുവിന്റെ സഹോദരൻ അടക്കം 2 പേർ ചികിൽസയിലാണ്