തിരുവനന്തപുരം ; മദ്രസയിൽ പീഢനം നടന്നാൽ മുസൽമാനെ ആക്രമിക്കുന്നവനല്ല ഹിന്ദുവെന്ന് സംവിധായകൻ അലി അക്ബർ .
ഏപ്രിൽ 16ന് ഹർത്താലിന്റെ മറവിൽ താനൂരിൽ നടന്ന അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചതിന്റെ അനുഭവങ്ങളും,കേരളത്തിലെ സമകാലിക സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളും വിവരിക്കുകയായിരുന്നു ജനം ഡിബേറ്റിൽ അലി അക്ബർ.
അമ്പലത്തിൽ പീഢനം നടന്നുവെന്ന് പറഞ്ഞ് ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ചെയ്തത്. എന്നിട്ടും സഹിഷ്ണുത പാലിക്കുന്ന ഹിന്ദു സമൂഹത്തെ നമിക്കുകയാണ് വേണ്ടത്.
നിലവിലെ സാഹചര്യങ്ങളിൽ കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നുവെന്ന് പറഞ്ഞ അലി പൂന്തുറ കലാപം ഉണ്ടായപ്പോൾ തനിക്കും കുടുംബത്തിനും സംരക്ഷണം നൽകിയത് ആർ എസ് എസ് ആണെന്നും ചൂണ്ടികാട്ടി.