പുതുക്കാട് : തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. തൃശൂർ വരന്തരപ്പിള്ളി സ്വദേശി യോഗേഷ് (40) ആണു മരിച്ചത്.
കഴിഞ്ഞ പത്തിനു വരന്തരപ്പിള്ളി പൗണ്ടിൽ നിന്നാണു യോഗേഷിനെ തമിഴ്നാട് മധുക്കരൈ പോലീസ് കസ്റ്റ്ഡിയിലെടുത്തത്.
കോടാലി ശ്രീധരന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽനിന്നു മൂന്നു കോടി വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത കേസിലാണു യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
പിന്നീട്, ജയിലിൽവച്ച് ശ്വാസതടസം നേരിട്ട യോഗേഷിനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വീട്ടിലേക്കു ഫോണ് വരികയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തുംമുൻപേ മരണം സംഭവിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് കസ്റ്റഡിയിൽ നടന്ന ക്രൂര മർദ്ദനമാണ് മരണകാരണമെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.