തിരുവനന്തപുരം ; കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാൻ ചെന്ന സഹോദരി ഇലീസിനും,ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനും മുഖ്യമന്ത്രിയിൽ നിന്നും,ഡിജിപി യിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് ആക്ഷേപം .
മുൻ കൂർ അനുമതിയെടുത്ത് നിയമസഭയിൽ മൂന്ന് മണിക്കൂർ കാത്തിരുന്നിട്ടും കാണാൻ തയ്യാറായില്ല. കാത്തിരുന്നവരെ നിരാശരാക്കി മുഖ്യമന്ത്രി ഇവർക്ക് മുന്നിലൂടെ നടന്നു നീങ്ങി.
ഡിജിപി ലോക്നാഥ് ബഹ്റയാകട്ടെ ‘പൊലീസിനെ നിങ്ങൾ കൂടുതൽ പഠിപ്പിക്കേണ്ടെന്നും,കൂടുതൽ പഠിച്ചാൽ മറ്റ് മിസിംഗ് കേസ് ഫയലുകൾ പോലെ ഇതിന്റെ ഫയലും ക്ലോസ് ചെയ്യുമെന്നും ‘ ഭീഷണിയുയർത്തി.
ഡിജിപിയാകട്ടെ രണ്ടു ദിവസത്തിനു ശേഷം വളരെ മോശമായിട്ടാണു പെരുമാറിയത്. എന്നാൽ ‘താങ്കളുടെ ഭാര്യക്ക് ഈ ഗതി നേരിട്ടാൽ എന്തു ചെയ്യുമെന്ന‘ ആൻഡ്രൂസിന്റെ ചോദ്യത്തിനു ശേഷമാണ് പരാതി കേൾക്കാനെങ്കിലും ഡിജിപി തയ്യാറത്.
വിദേശവനിതയുടെ ബന്ധുക്കൾ വന്നിട്ടുണ്ടെന്നു ഡിജിപിയെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുപോലും തിരിഞ്ഞുനോക്കിയില്ല.പിറ്റേന്ന് ചെല്ലാനായിരുന്നു മറുപടി.
ലിഗയെ കാണാതായ സമയത്ത് പോലീസിൽ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനമാണ് മറ്റിടങ്ങളിലും ആവർത്തിച്ചത്.
ഇപ്പോൾ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടാണ് ഇലീസും,ലിഗയുടെ ഭർത്താവ് ആൻഡ്രൂസും കേരളത്തിൽ തുടരുന്നത്.