ന്യൂഡൽഹി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ.
സുപ്രീം കോടതിയുടെ ചരിത്രത്തിലെ കരടായി ഇംപീച്ച്മെന്റ് നീക്കത്തെ വിലയിരുത്തിയ നരിമാൻ ഈ നീക്കത്തിനു പിന്തുണ നൽകാൻ അഭിഭാഷകർക്ക് എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു.
സാധാരണ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു നീക്കം നടത്തിയത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പാടെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞിരുന്നു.
നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇംപീച്ച്മെന്റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്കിയ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന്റെ പേരില്‍ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.