തിരുവനന്തപുരം ; കാണാതായ സ്വന്തം ഭാര്യയെ കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങൾ സംസാരിക്കാനാണ് ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് മുഖ്യമന്ത്രി പിണറായി വിജയനെ തേടിയെത്തിയത്.
എന്നാൽ മണിക്കൂറുകൾ കാത്തിരുന്ന അവരെ നിരാശരാക്കി അവർക്കു മുന്നിലൂടെ മുഖ്യമന്ത്രി കടന്നു പോയി. അനുമതി നൽകിയ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല.
ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ വിദേശ വനിതക്ക് സംഭവിച്ച ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല വിദേശ വനിതയുടെ ബന്ധുക്കൾക്ക് കേരള സർക്കാരിൽ നിന്നും,പൊലീസിൽ നിന്നും അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഡിജിപി യാകട്ടെ നൽകിയത് ഒരു താക്കീതാണ് ‘ “കേരള പോലീസിനെ പഠിപ്പിക്കാൻ വരണ്ട, ഞങ്ങൾക്കറിയാം എങ്ങനെ അന്വേഷിക്കണമെന്ന്,കൂടുതൽ പോലീസിനെ കുറ്റം പറഞ്ഞാൽ ഒരു മിസ്സിംഗ് കേസ് എന്നാ നിലയിൽ കേസ് ക്ലോസ് ചെയ്ത് അവർ ഒരു റിപ്പോർട്ട് തരും.. പിന്നെ ആർക്കും ഒന്നും ചെയ്യാനാകില്ല” ആ താക്കീതിന്, അഹങ്കാരസ്വരത്തിനു മുന്നിൽ സഹോദരി ഇൽസ പൊട്ടിക്കരഞ്ഞു. അശ്വതിയുടെ കുറിപ്പിൽ ഒരു വിദേശ കുടുംബം അപമാനിക്കപ്പെട്ടതിന്റെ എല്ലാ വശങ്ങളും വ്യക്ത്മായി ചൂണ്ടികാണിച്ചിട്ടുണ്ട്.