കൊച്ചി : വനിതാ കണ്ടക്ടർമാരെ അവഹേളിച്ച് കെ എസ് ആർ ടി സി യുടെ പുതിയ എം ഡി ടോമിൻ ജെ. തച്ചങ്കരി.
വനിതാ കണ്ടക്ടർ യാത്രക്കാരനെ നോക്കി ‘ഹൗ ആർ യൂ‘ എന്നു ചോദിച്ചാൽ പിറ്റേന്നും അയാൾ ആ കെഎസ്ആര്‍ടിസി ബസിൽ തന്നെ കയറിക്കോളുമെന്നാണ് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ‘ഗാരിജ് പ്രസംഗ’ത്തിൽ തച്ചങ്കരി പറഞ്ഞത്.
യാത്രക്കാരോടു നന്നായി പെരുമാറാൻ കഴിയണം.സ്ഥാപനത്തിനു വിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ട്, ഞങ്ങൾ ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാൽ അത് അനുവദിക്കാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു.
കെഎസ്ആര്‍ടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിർദേശിച്ചിട്ടില്ലെങ്കിലും ലാഭത്തിലാക്കാൻ ആവുന്നതെന്തും താൻ ചെയ്യും.
കെഎസ്ആര്‍ടിസിയിൽ അസുഖമുണ്ടെന്ന പേരിൽ പലർക്കും ലളിതമായ ഡ്യൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. അതു നിർത്തലാക്കി. കയ്യും കാലും ഹൃദയവും ഇല്ലാത്തവർക്കു വേണ്ടിയുള്ളതല്ല കെഎസ്ആര്‍ടിസി .
കെഎസ്ആര്‍ടിസി തൊഴിലാളികൾ തനിക്കു മക്കളെ പോലെയാണെന്ന് പറഞ്ഞ ശേഷമാണ് സ്ഥാപനത്തെ ‘രക്ഷപെടുത്താനുള്ള മാർഗങ്ങൾ‘ തച്ചങ്കരി നിർദേശിച്ചത്.