ന്യൂഡൽഹി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച് നോട്ടീസ് തള്ളിയ നടപടി പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
നോട്ടീസ് തള്ളിയ നടപടി അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ചാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യസഭാ അദ്ധ്യക്ഷൻ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും,അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞിരുന്നു.
നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇംപീച്ച്മെന്റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്കിയ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും ഇതിന്റെ പേരില്‍ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.