റിയാദ് ; ലോക സമാധാനത്തിനായി പാലസ്തീൻ അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
ഇസ്രയേലികള്‍ക്കും പാലസ്തീന്‍കാര്‍ക്കും അവരവരുടെ ഭൂമികളില്‍ സമാധാനമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നു സല്മാന് രാജകുമാരന് വ്യക്തമാക്കി.
മാറുന്ന ലോക സാഹചര്യത്തില്‍ തങ്ങളുടെ പരമ്പരാഗത നയങ്ങളിലും നയതന്ത്രത്തിലും സൗദി അറേബ്യ മാറ്റം വരുത്തുന്നുവെന്നതിനു തെളിവാണ് സല്മാന് രാജകുമാരന്റെ പ്രസ്താവന.
ന്യൂയോർക്കിൽ ജൂത സംഘടനാ നേതാക്കന്മാരുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം പാലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നിശിതമായി വിമർശിച്ചത്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ പാലസ്തീന് നൽകിയ എല്ലാ സമാധാന നിർദേശങ്ങളും ഭരണകൂടം തള്ളിക്കളഞ്ഞു.പാലസ്തീനികൾ സമാധാന ശ്രമങ്ങൾക്കുള്ള അവസരങ്ങൾ സ്വീകരിക്കുകയും, ഇതിൻ മേലുള്ള ആക്ഷേപങ്ങൾ അവസാനിപ്പിക്കുകയും വേണം.
കഴിഞ്ഞ വർഷമാണ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.ഇതിനെ തുടർന്നാണ് മേഖലയിലും ലോകത്തിൽ തന്നെയും സമാധാന ശ്രമങ്ങൾക്ക് വഴിയാകുന്ന അമേരിക്കയുടെ മാർഗ്ഗങ്ങളെ പിന്തുണച്ച് സൗദി രംഗത്തെത്തിയിരിക്കുന്നത്.