ന്യൂഡൽഹി : അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഹോട്ടലുടമ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ വൃന്ദാവൻ-മധുര അരിയയിൽനിന്നായിരുന്നു ഹോട്ടൽഉടമ വിജയ് സിംഗ് അറസ്റ്റിലായത്.
ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലായിരുന്നു സംഭവം. ജില്ലയിലെ കസൗലി, ധരംപൂര്‍ എന്നീ സ്ഥലങ്ങളില്‍ അനധികൃതമായി നിര്‍മിച്ച 13 ഹോട്ടലുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനായി നാല് സംഘത്തെ നിയോഗിച്ചിരുന്നു. ഇതിലൊരു സംഘത്തെ നയിച്ചത് ഷെയ്ല്ബാല ആയിരുന്നു.
സംഘം ഹോട്ടലിനു സമീപം എത്തിയതോടെ വിജയ് കുമാര്‍ മൂന്നു വട്ടം ഉതിര്‍ക്കുകയായിരുന്നു. ഷെയ്ല്ബാല സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെടിവച്ച ഉടനെ തന്നെ ഇയാള്‍ ഓടി രക്ഷപെട്ടിരുന്നു. വിജയ്സിംഗിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു