ലക്നൗ ; രാജ്യത്തെ വിഭജിച്ച മുഹമ്മദലി ജിന്നയുടെ പേരിൽ വീണ്ടും സംഘർഷങ്ങൾ ഉണ്ടാക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സര്‍വ്വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവുമെന്നും വെള്ളിയാഴ്ചയോടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ രാജ്യത്തെ വിഭജിച്ചത് ജിന്നയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെ എങ്ങനെ നമുക്ക് ആഘോഷിക്കാനാവുമെന്നും ആദിത്യനാഥ് ചോദിച്ചു.
അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാർഥിയൂണിയന്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു.പൊലീസ് വിദ്യാർഥികൾക്കെതിരെ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.