മുംബൈ ; നീതിക്കായി കാത്തിരിക്കുന്നവർക്ക് മുന്നിൽ നീതി ദേവത തന്നെയായി മുംബൈ ഹൈക്കോടതി ജസ്റ്റിസ് എസ്.ജെ കതാവ്ല. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ പുലർച്ചെ 3.30 വരെയാണ് അദ്ദേഹം കോടതിയിലിരുന്നത്.
മെയ് അഞ്ചുമുതല്‍ കോടതി വേനലവധിക്ക് പിരിയുന്നതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജി പുലര്‍കാലംവരെ കോടതിയിലിരുന്ന് ചരിത്രം സൃഷ്ടിച്ചത്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി കതാവ്ല അർദ്ധരാത്രി വരെ കേസുകൾ കേൾക്കുന്നുണ്ടായിരുന്നു.അതിനു ശേഷമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അദ്ദേഹം 3.30 ന് തന്നെ കോടതി നടപടികൾ ആരംഭിച്ചത്.അത്രയും നേരം കോടതിയിലിരുന്ന അദ്ദേഹം 135 കേസുകളാണ് തീർപ്പാക്കിയത്.ഇതിൽ അടിയന്തിര പ്രാധാന്യമുള്ള 100 സിവിൽ കേസുകളുമുണ്ടായിരുന്നു.
സീനിയർ അഭിഭാഷകർ,കക്ഷികൾ ഉൾപ്പെടെയുള്ളവരും ഈ സമയം കോടതിയിലുണ്ടായിരുന്നു.
സ്വത്ത് തര്‍ക്കം, ബൗദ്ധിക സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇദ്ദേഹം തീര്‍പ്പാക്കിയത്.
ഇതിനിടയിൽ 30 മിനിറ്റ് നേരം മാത്രമാണ് അദ്ദേഹം ഇടവേളയെടുത്തത്.
2009 ലാണ് കതാവ്ലെ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി പ്രവേശിക്കുന്നത്. ജൂലൈ 2011 ല്‍ ഇദ്ദേഹം സ്ഥിരം ജഡ്ജായി.
നീതിക്കായി കോടതിയിലെത്തുന്ന സാധാരണക്കാർ വർഷങ്ങളോളം കോടതി വരാന്തയിൽ അലയേണ്ട അവസ്ഥയാണുള്ളത്.ഇതിനു പരിഹാരമെന്ന നിലക്കാണ് കതാവ്ലെ ചരിത്രപരമായ നീക്കത്തിനു തുടക്കമിട്ടത്.