സൊൻഭദ്ര ; കഴിഞ്ഞ എഴുപത് വർഷങ്ങളായി ഒരു ഗ്രാമം ഒന്നടങ്കം കാത്തിരുന്നത് എന്നെങ്കിലും തങ്ങളുടെ ഗ്രാമത്തിൽ വൈദ്യൂതി വെളിച്ചമെത്തുന്ന ആ കാലത്തിനു വേണ്ടിയാണ്.
ഒടുവിൽ സ്വാന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട് രാജ്യം മുന്നോട്ടുപോകുമ്പോള്‍ ആ ഗ്രാമത്തില്‍ വൈദ്യുതി എത്തി.ഇത് വെറുമൊരു കഥയല്ല.
ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ സൊൻഭദ്രയിലെ കച്ചൻ ഗ്രാമത്തിലാണ് 70 വർഷങ്ങൾക്ക് ശേഷം വൈദ്യൂതി എത്തുന്നത്.
വരുന്ന ഡിസംബർ 31 നു മുൻപ് എല്ലാ വീടുകളിലും വൈദ്യൂതി എത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർശന നിർദേശമാണ് ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം കച്ചൻ ഗ്രാമത്തിൽ വൈദ്യൂതി എത്തിച്ചത്.
പറയുമ്പോൾ ഇന്ത്യയുടെ തെർമൽ പവ്വർ ഹബ് എന്ന് വിളിപ്പേരുള്ള ജില്ലയാണ് സൊൻഭദ്ര. എട്ട് വൈദ്യൂത പദ്ധതികൾ,അതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈദ്യൂതിയെത്തിക്കുന്നവ.ഇതെല്ലാമുണ്ടായിട്ടും രാജ്യത്തേറ്റവും കൂടുതല്‍ വൈദ്യുതി എത്താത്ത വീടുകളുള്ളതും ഇവിടെയാണ് .ഇവിടെ വൈദ്യൂതി എത്തിയിട്ടില്ലാത്ത ഒരു കോടി 31 ലക്ഷം വീടുകളിലേക്ക് വൈദ്യൂതി എത്തിക്കാനുള്ള നിർദേശമാണ് മോദി നൽകിയിരിക്കുന്നത്.
ഓരോ ജില്ലയിലും സൗജന്യ വൈദ്യുതി കണക്ഷനുകൾ വിതരണം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വൈദ്യുതി ക്യാംപുകൾ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
2015 ഏപ്രിലിൽ വൈദ്യുതി എത്തിക്കാൻ ബാക്കിയുണ്ടായിരുന്ന 18,452 ഗ്രാമങ്ങളിൽ എല്ലായിടത്തും വൈദ്യുതി എത്തിച്ചതായി പദ്ധതിയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നതിനിടെ മറ്റ് 1275 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയില്ലെന്ന് കണ്ടെത്തി അതും വൈദ്യുതീകരിച്ചു.മൊത്തം 75,000 കോടിയാണ് പദ്ധതിച്ചെലവിനായി അനുവദിച്ചത്.
2019 മാർച്ചിനുള്ളിൽ 40 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന ബൃഹദ് പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന ( സൗഭാഗ്യ) എന്ന പദ്ധതിയാണ് ഇതിനു വേണ്ടി വിഭാവനം ചെയ്തിരിക്കുന്നത്.